.2013 വര്‍ഷത്തെ എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷകള്‍ ഫെബ്രുവരി രണ്ടിനും, പ്രതിഭാധനരായ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന സ്ക്രീനിങ് ടെസ്റ്ഫെബ്രുവരി 16 നും നടത്തും. ****.

Monday, October 15, 2012

നഴ്‌സറി അധ്യാപകര്‍ക്ക് തൂപ്പുകാരേക്കാള്‍ കുറഞ്ഞ ശമ്പളം: സുപ്രീംകോടതി

നഴ്‌സറി അധ്യാപകര്‍ക്ക് തൂപ്പുകാരേക്കാള്‍ കുറഞ്ഞ ശമ്പളം: സുപ്രീംകോടതി

അധ്യാപകര്‍ക്ക് 5000 രൂപയും ആയമാര്‍ക്ക് 3500 രൂപയും ശമ്പളം നല്‍കണം


ന്യൂഡല്‍ഹി: സംസ്ഥാനത്തെ നഴ്‌സറി അധ്യാപകരുടെയും ആയമാരുടെയും ശമ്പളം ഹൈക്കോടതി നിര്‍ദേശിച്ച രീതിയില്‍ കൂട്ടാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. നഴ്‌സറി അധ്യാപകര്‍ക്ക് 5000 രൂപയും ആയമാര്‍ക്ക് 3500 രൂപയും നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റീസുമാരായ ബി. എസ്. ചൗഹാന്‍, ജെ. എസ്. കേഹര്‍ എന്നിവരടങ്ങിയ ബെഞ്ച്.

തൂപ്പുക്കാരേക്കാള്‍ കുറഞ്ഞ ശമ്പളമാണ് നഴ്‌സറി അധ്യാപകര്‍ക്ക് ലഭിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ശമ്പളം കൂട്ടി നല്‍കുന്നത് സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയിലെത്തിയത്. സര്‍ക്കാറിന്റെ വാദം സുപ്രീം കോടതി തള്ളി. ഹൈക്കോടതിയുടേത് സുന്ദരമായ വിധിയാണെന്ന് പറഞ്ഞ ജസ്റ്റിസ് ബി. എസ്. ചൗഹാന്‍, എന്തിനാണ് അത് ചോദ്യം ചെയ്ത് കേരളത്തില്‍ നിന്ന് ഡല്‍ഹിയിലെത്തിയതെന്ന് ചോദിച്ചു. എന്നാല്‍, നഴ്‌സറി അധ്യാപകരെ നിയമിക്കുന്നത് സര്‍ക്കാറല്ലെന്നും അതാത് സ്‌കൂളുകളിലെ അധ്യാപക രക്ഷാകര്‍ത്തൃ സംഘടനയാണെന്നും കേരളത്തിന് വേണ്ടി ഹാജരായ സ്റ്റാന്‍ഡിങ്‌കോണ്‍സല്‍ ലിസ് മാത്യു വാദിച്ചു.

സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞി കൊടുക്കുന്നില്ലേയെന്ന് തിരുത്തിയ കോടതി, പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് ശമ്പളം നല്‍കാന്‍ മടിക്കുന്നത് എന്തിനെന്ന് ചോദിച്ചു. ഉത്തരവ് നടപ്പാക്കാന്‍ സമയം നീട്ടിത്തരണമെന്ന സര്‍ക്കാറിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. നിശ്ചിത യോഗ്യതയുള്ള പ്രീസ്‌കൂള്‍ അധ്യാപികമാര്‍ക്കും ആയമാര്‍ക്കും ഉയര്‍ന്ന ശമ്പളം സപ്തംര്‍ 25-നകം നല്‍കണമെന്ന് ഹൈക്കോടതി അന്ത്യശാസനം നല്‍കിയിരുന്നു. സപ്തംബര്‍ ഒന്നിനകം കൂട്ടിയ വേതനം നല്‍കണമെന്ന നിര്‍ദേശം നടപ്പാക്കാത്തത് ചോദ്യം ചെയ്ത് കേരള പ്രീ പ്രൈമറി ടീച്ചേഴ്‌സ് ആന്‍ഡ് ആയാസ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ അന്ത്യശാസനം.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപക രക്ഷാകര്‍ത്തൃ സംഘടന നടത്തുന്ന പ്രീസ്‌കൂളുകളിലെ അധ്യാപകര്‍ക്കും ആയമാര്‍ക്കുമാണ് ഉയര്‍ന്ന ശമ്പളം നല്‍കേണ്ടത്. നിലവില്‍ 600 രൂപയും 400 രൂപയുമാണ് ശമ്പളം.

No comments:

Post a Comment